ഈ മാസം നമുക്ക് മഹാ മടിയനായ ഒരു സിംഹം കാണിച്ച സൂത്രത്തിന്റെ കഥ കേള്‍ക്കാം അല്ലേ മക്കളെ....
ഒരു കാട്ടില്‍ ഒരു സിംഹം ഉണ്ടായിരുന്നു. അവനൊരു ദിവസം വിചാരിച്ചു ‘ഇനി പണിയൊന്നും എടുത്തു തിന്നാന്‍ വയ്യ, ചുമ്മാതെയിരുന്നു തിന്നാന്‍ എന്താ ഒരു മാര്‍ഗ്ഗം?’
എന്തോ തീരുമാനിച്ചു ഉറച്ച പോലെ വായാടി തത്തയെ വിളിച്ചിട്ടു പറഞ്ഞു, “എടീ തത്തപ്പെണ്ണേ .. എനിക്കു തീരെ വയ്യ, ഇനി അധിക കാലം ഞാന്‍ ജീവിക്കില്ല, അതുകൊണ്ട് ഞാന്‍ എന്റെ മരണപത്രം തയ്യാറാക്കി.എനിക്കുള്ളവയെല്ലാം ഈ കാട്ടിലുള്ള എന്റെ കൂട്ടുകാര്‍ക്കെല്ലാം തുല്യമായിട്ടെഴുതി വച്ചിട്ടുണ്ട്. ഓരോരുത്തരായി എന്റെ ഗുഹയില്‍ വന്ന് അവര്‍ക്കുള്ളതു വാങ്ങിക്കോളാന്‍ നീ എല്ലാവരോടും പോയി പറയണം”.
ഇതു കേട്ടപാടെ തത്ത പറന്നു നടന്നു കാട്ടിലെയെല്ലാ മൃഗങ്ങളോടും ഈ വിശേഷം പറഞ്ഞു. മൃഗങ്ങളെല്ലാം വളരെ സന്തോഷത്തോടെ സിംഹത്തിന്റെ ഗുഹയിലേക്കു കയറിപ്പൊയ്ക്കൊണ്ടിരുന്നു. കുറച്ചു വൈകിയാണ് മഹാ കൌശലക്കാരനായ നമ്മുടെ കുറുക്കച്ചാര് എത്തിയത്. ഗുഹക്കു പുറത്തു വന്നു നോക്കിയപ്പോള്‍ എന്തോ ഒരു പന്തികെടു തോന്നി കുറുക്കന്.കുറുക്കന്‍ മാറി അവിടെ ഇരുന്നു. അകത്തേക്കു പോയില്ല. കുറേ സമയം കഴിഞ്ഞപ്പോള്‍ സിംഹം പുറത്തെക്കു വന്നു. മാറി അവിടെ ഇരിക്കുന്ന കുറുക്കനെ കണ്ടിട്ടു സിംഹം ചോദിച്ചു “നീ എന്താണ് എന്നെ കാണാന്‍ അകത്തേക്കു വരാതിരുന്നതു?”
കുറുക്കന്‍ പറഞ്ഞു, “മഹാ രാജാവേ എനിക്കു വലിയ തിരക്കൊന്നുമില്ല, അകത്തു പോയവരൊക്കെ തിരികെ പുറത്തെക്കു വന്നിട്ടു ഞാന്‍ അകത്തേക്കു വരാം എന്നു കരുതി”.
"ആരും പുറത്തേക്കു പോയില്ലേ? അയ്യൊ പിന്നെ എല്ലാവര്‍ക്കും എന്തു സംഭവിച്ചു?” ഒന്നുമറിയാത്ത പോലെ സിംഹം കുറുക്കനോടു ചോദിച്ചു.കുറുക്കന്‍ ഒരു കള്ളച്ചിരിയോടെ മനസ്സില്‍ പറഞ്ഞു, “എടാ കള്ളസിംഹമേ....ഹൂം.....എന്റെയടുത്താ നിന്റെ കളി”. സിംഹത്തിനും കുറുക്കന്‍ മനസ്സില്‍ വിചാരിച്ചത് പിടികിട്ടി. സിംഹം കുറുക്കനെ നോക്കി ചെറുചിരിയോടെ കണ്ണിറുക്കി കാണിച്ചു ഗുഹക്കുള്ളിലേക്കു കയറിപ്പോയി. അപ്പോള്‍ സിംഹം മനസ്സില്‍ വിചാരിക്കയായിരുന്നു “ഇവനു എങ്ങനെ മനസ്സിലായി അകത്തേക്കു വന്നവര്‍ പുറത്തേക്കു പോയില്ല എന്നു?
എന്റെ മക്കള്‍ക്കു മനസ്സിലായോ???????
എന്തായാലും നമുക്ക് ഈ സിംഹത്തെക്കുറിച്ച് കൂടുതൽ ചില കാര്യങ്ങൾ മനസ്സിലാക്കാം.... അതിനായി...ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന് തുറന്ന് നോക്കിക്കേ....